2013, ജനുവരി 14, തിങ്കളാഴ്‌ച

പട്ടിക്കാട് ജാമിഅ നൂരിയ്യയും പാണക്കാട്ടെ ചില മഹാന്മാരും

പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ  കാര്യങ്ങളില്‍ ഇപ്പോള്‍ വന്നിരിക്കുന്ന സ്ഥാപനത്തിന്‍റെ സ്ഥാപക പ്രചോദനമായി വര്‍ത്തിച്ച ഭക്തനെ (ഹൈദരാബാദു കാരനായ ശൈഖ് സയ്യിദ് അഹമ്മദ് മുഹിയുദ്ദീന്‍ നൂരിശാ ജീലാനി) വിസ്മരിച്ചതിലും സ്ഥാപനത്തിന് ഭൂമി നല്‍കിയ കറാച്ചി ബാപ്പു എന്ന വ്യക്തിയെ വിസ്മരിച്ചതിലും പുതുമയൊന്നും ഇല്ല. കാരണം 
1. ഇരു വിഭാഗം ആയി സമസ്ത സുന്നി സംഘടന മാറി എന്നത് തന്നെ അവര്‍ ഇരു കൂട്ടര്‍ക്കും ഇസ്‌ലാമികതാല്‍ പര്യങ്ങളേക്കാള്‍ സംഘടനാ താല്‍പര്യമായിരുന്നു വലുത്. അതായത് സംഘടനക്ക് ഇസ്ലാമിക താല്‍പര്യം ഉണ്ടായിരുന്നില്ല എന്ന് വിളിച്ചോതുന്നതായിരുന്നു ഇരു വിഭാഗമായി പിളരുന്നതിനു ചോദകമായി വര്‍ത്തിച്ചത്. 
2. എ .പി അബൂബക്കര്‍ മുസ്‌ല്യാര്‍ മുടിയുമായി രംഗ പ്രവേശം ചെയ്തപ്പോള്‍ ഇ.കെ വിഭാഗക്കാര്‍ അതിനെ നഖശിഖാന്തം എതിര്‍ത്തത് ഇവിടെയുള്ള ഇസ്ലാമിക ഉത്പതിഷ്ണുത്വ വിഭാഗങ്ങളുടെ വിമര്‍ശനത്തിന്‍റെ ഇസ്ലാമികമായ  അന്ത ചോദനകളല്ല  ഇ.കെ വിഭാഗം സമസ്ഥ സുന്നിയുടെ വിമര്‍ശനത്തിന് ആധാരശിലകളായി വര്‍ത്തിച്ചത്; പകരം ഇ.കെ വിഭാഗത്തിന് അങ്ങനെ ഒരു മുടി സംഘ ടിപ്പിക്കാന്‍ കഴിയാത്തതില്‍ ഉള്ള സംത്രാസപ്പെടല്‍ മാത്രമാണെന്ന് കാണാം. ഇ.കെ വിഭാഗവും എ .പി. വിഭാഗവും ഒരേ നാണയത്തിന്‍റെ ഇരു പുറം മാത്രമാകുന്നു.

2013, ജനുവരി 9, ബുധനാഴ്‌ച

കൊച്ചി മെട്രോ റെയില്‍::

DMRC പ്രധാന പങ്കാളിത്തം വഹിക്കും. ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവ്. ഏഷ്യാനെറ്റ്‌ വാര്‍ത്ത.

http://www.blogger.com/blogger.g?blogID=814210593014458080#allposts/postNum=0

ജനങ്ങളുടെ സമ്മര്‍ദ്ദം മറികടക്കാന്‍ വേണ്ടി മാത്രം സമയം വൈകി ഓടിച്ചു കൊണ്ടിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ വീണ്ടും തിരുനക്കരെ തന്നെയാണ് എത്തി നില്‍ക്കുന്നത്. അതായത് പുറപ്പെട്ടിടത്തു  തന്നെ എത്തി നില്‍ക്കുന്നു. ശ്രീ ധരന്‍ കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കും; ദല്‍ഹി മെട്രോ മുഖ്യ പങ്കാളിത്തം വഹിക്കും എന്നും പറഞ്ഞാല്‍ പൊതുജനത്തിന് സമാധാനം ഉണ്ടാക്കാന്‍ മാത്രം ഉള്ള ഒരു പൊയ്മുഖം മാത്രം ആണ് ഇപ്പോഴും  തുടരുന്നത്. പഴയ പടിയില്‍ നിന്നും തെല്ലും വ്യത്യാസം ഇല്ലാതെയും എന്നാല്‍ ശ്രീധരന്‍റെ യും ദല്‍ഹി മെട്രോയുടെയും കൃത്രിമ സാന്നിധ്യം കാണിച്ചു കൊണ്ട്  എന്തിനാ ണ് ജനങ്ങളെ  വഞ്ചിക്കുന്നത്.?!!!!ദല്‍ഹി മെട്രോ ഇതില്‍ പ്രധാന പങ്കാളിത്തം വ ഹിക്കും എന്ന് പറഞ്ഞാല്‍ വേറെയും പ്രധാന പങ്കാളികള്‍ ഉണ്ട് എന്നാണ്. ത ന്നെയുമല്ല കരാര്‍ ദല്‍ഹി മെട്രോക്ക് കിട്ടിയാല്‍ മാത്രമേ ശ്രീധരന് CEO ആകാന്‍ തന്നെ കഴിയുകയുള്ളൂ എന്ന്  ശ്രീധരന്‍ തന്നെ വെളിപ്പെടുത്തിയ  കാര്യമാണ്. ഇ വിടെ സമ്പൂര്‍ണ്ണ നിര്‍മ്മാണ കരാര്‍ ദല്‍ഹി മെട്രോക്ക് നല്‍കുന്നില്ല. ജനങ്ങളു ടെ കണ്ണില്‍ പൊടിയിടാന്‍ ഒരു പങ്കാളിത്തം അതിലൂടെ ശ്രീധരന് ഒരു ഉപദേഷ്ടാ വിന്‍റെ സ്ഥാനം. ഇങ്ങനെ ആയിരുന്നെങ്കില്‍ ഇത് ഇത്രയും കാലം വൈകിക്കാതെ ചെയ്യാമായിരുന്നില്ലേ? ജനങ്ങളുടെ എതിപ്പ് വകവെക്കാതെ ആര്‍ജ്ജവത്തോടെ ചെയ്യേണ്ടതായിരുന്നു. എങ്കില്‍ 700 കോടിയില്‍ പരം രൂപ ലാഭിക്കാമായിരു ന്നു.

ഒരുമാസം ദല്‍ഹി മെട്രോ വൈകൊമ്പോള്‍ നഷ്ടം 65 ലക്ഷം രൂപയാണ് അധിക ചിലവ് വരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.12 x 65 = 723.30 കോടി രൂപ വൈകി ക്കൊണ്ടിരിക്കുന്ന ഓരോ വര്‍ഷത്തിനും അധിക ചെലവ് വരും എന്ന് സാരം. പഴയ കഞ്ഞി തന്നെ വിളമ്പുകയാണെങ്കിലും എല്ലാവരും പുതിയ പാത്രമെങ്കി ലും ആക്കി ഒരു മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇവിടെ ജനങ്ങളെ മുഴു വന്‍ വിഢികളാക്കികൊണ്ട് പഴയ പൊട്ടിയ കലത്തില്‍ തന്നെ പഴയ കഞ്ഞി വിളമ്പുന്ന പരിപാടിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരി ക്കുന്നത്. ഇതിപ്പോള്‍ സമയം വൈകിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍ ആകുന്നു. ജനങ്ങളു ടെ എതിര്‍പ്പ് മൂലം 723 കോടി 30 ലക്ഷം കഴിഞ്ഞ ഒരു വര്‍ഷമായി മുടങ്ങിയതി ന് കേരളത്തിലെ ജനങ്ങള്‍ തന്നെ പിഴയൊടുക്കണം. എന്നാലോ കേരളത്തിലെ ജനങ്ങളുടെ താല്‍പര്യമായിരുന്ന ശ്രീധരനെയും  അദ്ദേഹത്തിന്‍റെ ഓര്‍ഗനൈ സേഷനായ ദല്‍ഹി മെട്രോയെയും  കറിവേപ്പില പോലെ ഒരു മണത്തിനു മാത്രം ആക്കി തീര്‍ത്തിരിക്കുന്നു. കാലം ചെല്ലുമ്പോള്‍ എതിര്‍പ്പ് കുറഞ്ഞു വരും  ജന ങ്ങള്‍ക്കും മടുപ്പ് വന്നിരിക്കും എന്നതാണ് ഈ പഴയ നയം തന്നെ പൊടി  തട്ടി യെടുത്ത് നടപ്പാക്കുന്നതില്‍  ധാര്‍ഷ്ട്യരാകാന്‍ കാരണം. ഈ ഒരു ഉഡായിപ്പ് കേരളത്തിന്‍റെ മണ്ണില്‍ അനുവദിക്കരുത് . കാരണം നാം നഷ്ടം സഹിച്ചിരിക്കു ന്നു. അപ്പോള്‍ കേന്ദ്ര മന്ത്രി കമല്‍ നാഥ് അടക്കം ഉള്ളവര്‍ക്ക് കമ്മീഷന്‍ കിട്ടുന്ന ഏര്‍പ്പാട് പഴയ പടി പൊടി തട്ടിയെടുക്കുമ്പോള്‍ ആത്മാഭിമാനമുള്ള കേരളീ യര്‍ അനുവദിക്കരുത്. എന്തായാലും ഒറ്റ പ്രമുഖ പത്രങ്ങളിലും ഈ റിപ്പോര്‍ട്ട് വന്നില്ല എന്നതും ദുരൂഹത ഉണ്ടാക്കുന്നതാണ്.

2013, ജനുവരി 8, ചൊവ്വാഴ്ച


 ''സാഹിത്യം കൊണ്ട് മനുഷ്യനെ നന്നാക്കാന്‍ പറ്റില്ല'' എം.മുകുന്ദന്‍


സാഹിത്യം ഇന്ന് പഴയതുപോലെ ഫലവത്തല്ലെന്നും ഒരു വ്യക്തിയെയും സാഹിത്യംകൊണ്ട് നന്നാക്കാനാവില്ലെന്നും എം. മുകുന്ദന്‍ പറഞ്ഞു. കാരപ്പറമ്പ് വാഗ്ഭടാനന്ദസ്മാരകത്തില്‍ എന്‍. പി. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


സാഹിത്യം കൊണ്ട് മനുഷ്യനെ സ്വാധീനിക്കാന്‍ കഴിയും. സാഹിത്യം കൊണ്ട് എന്നല്ല മനുഷ്യന് നല്ലതായി തോന്നുന്ന എന്ത് കൊണ്ടും മനുഷ്യന്‍റെ ഉള്ളില്‍ സ്വാധീനം ഉളവാക്കാന്‍ കഴിയും. അല്ലാതെ നേര്‍ക്ക്‌ നേര്‍ സാഹിത്യമോ സിനിമയോ സംഗീതമോ മനുഷ്യനെ നേരെയാക്കുകയല്ല ചെയ്യുന്നത്. എന്നാല്‍ ഒരു ചീത്ത വൃത്തി മനുഷ്യന് ആരും മനസ്സിലാക്കി കൊടുക്കുകയോ പഠിപ്പിച്ചു കൊടുക്കെണ്ടതിന്‍റെയോ  ആവശ്യമില്ല. എന്നാല്‍ നന്മ മനുഷ്യരില്‍ ഉളവാകുന്നത് നല്ല മാതൃകകളില്‍ നിന്നും പഠന മനനങ്ങളില്‍ നിന്നും വായനയില്‍ നിന്നും എണ്ണിയാലൊടുങ്ങാത്ത മറ്റനേകം വിലയിരുത്തലുകളില്‍ നിന്നുമാണ്.നന്നേ ചുരുങ്ങിയത് 10 കൊല്ലം (സര്‍ക്കാര്‍ നിര്‍ബന്ധമാക്കി നിയമം ഉണ്ട്. അല്ലെങ്കില്‍ രക്ഷിതാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിന് അധികാരം ഉണ്ട് ) വിദ്യാലയത്തില്‍ പോകുന്ന ഏക ജീവി മനുഷ്യനാണ്.

ഖുര്‍ ആന്‍ പറഞ്ഞു: ''വായിക്കുക നിന്നെ സൃഷ്ടിച്ച നിന്‍റെ നാഥന്‍റെ നാമത്തില്‍''............. ഇത് ഖുര്‍ ആന്‍ മാത്രം വായിക്കാന്‍ ഉള്ള ആഹ്വാനമല്ല. മുഴുവന്‍ വായനയും ആകുന്നു. അതില്‍ നോവലും കവിതയും പാട്ടും മനുഷ്യന്‍ ഉദ്ദേശിക്കുന്ന അവന്‍റെ പരിധിക്കുള്ളിലുള്ള എല്ലാം ഉള്‍പ്പെടും. പ്രവാചകന് അക്ഷരം നോക്കി വായിക്കാന്‍ അറിയില്ലായിരുന്നു എന്ന കാര്യവും പ്രത്യേകം ഓര്‍ക്കണം. മനുഷ്യന്‍ ചന്ദ്രനില്‍ പോയതും ഒരു വായനയാണ്. സിനിമ കാണലും ഒരു വായനയാണ്. എല്ലാ കാഴ്ചകളും കാഴ്ച്ച മാത്രം അല്ല ഒരു വായനയും കൂടിയാകുന്നു.